Thursday, September 13, 2018

താജ് മഹൽ ഇന്ത്യക്ക് ഭാരമോ

*താജ് മഹൽ ഇന്ത്യക്ക് ഭാരമോ*
ഇന്ത്യ എന്ന ജനാതിപത്യ മതേതര മഹാ രാജ്യം ത്രീവ ഹിന്ദു പാർട്ടികളുടെ കയ്യിലകപ്പെട്ട വർഗീയതയുടെ അണയാത്ത വിഷം കുടിച് ഇല്ലാതായി തീരുകയാണ്.
ഈ വർഗീയ നേതാക്കളുടെ അടുത്ത അജണ്ട എന്നത് ചരിത്രത്തിൽ തങ്ക ലീപികളാൽ എഴുതപ്പെട്ട ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നി മുംതാസ് മഹാലിന് പണിതുയർത്തിയ താജ്മഹൽ ശിവ ക്ഷേത്രമാക്കുക എന്നതാണ്.
യുപിയുടെ ഭരണം ഏറ്റടുത്ത ഉടനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എടുത്ത തീരുമാനം താജ്മഹൽ ടൂറിസ്റ് പട്ടികയിൽ നിന്നും ഒഴിവാക്കുക എന്നതാണ്. ഇത് പോലുത്ത പല തീരുമാനങ്ങൾ എടുക്കളോട് കൂടി ഇന്ത്യ മുസ്ലിം ചരിത്രമുറങ്ങാത്ത ഇന്ത്യ ആയി മാറും.ഷാജഹാൻ ചക്രവർത്തി നിർമിച്ച താജ്മഹൽ ശിവക്ഷേത്രം ആണെന്നും രാജപുത്രൻ രാജമാൻ നിർമിച്ച തേജോ മഹൽ ആണെന്നും വർഗീയ തിമിരം ബാധിച്ച യുപി ഭരണാധികാരിയും മറ്റ് ത്രീവ ഹിന്ദുക്കളും പറഞ്ഞു പരത്തി.
ഇതിനായി അവർ അവലംബിച്ചത് താജ്മഹൽ 'ദി ട്രൂത്ത് സ്റ്റോറി' എന്ന വ്യാജ ചരിത്ര പുസ്തകമാണ്.
ധാരാളം പുരാണ സ്മാരകങ്ങൾ വിണ്ടെടുത്ത പ്രമുഖ പുരാണ ശാസ്ത്രകനൻ കെ.കെ മുഹമ്മദ് എന്ന മലയാളി ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി ഞാൻ കേട്ടിട്ട് പോലുമില്ലെന്ന് വ്യക്തമാക്കിയതാണ്.
ഇത് വർഗീയ വാദികൾ നശിപ്പിക്കാൻ പോകുന്ന ഒരു സ്മാരക ത്തിന്റെ മാത്രം അവസ്ഥയാണ്.ഇതേ വർഗീയ വാദികൾ തന്നെയാണ് ബാബരി മസ്ജിദ് തകർത്തതും.മുസ്ലിം സ്മാരകങ്ങൾ തകർക്കാൻ ഇറങ്ങി തിരിച്ച വർഗീയ വാദികളുടെ അടുത്ത ഇര കുത്തബ് മിനാർ ആയിരിക്കാം.ഇവരിൽ നിന്നും ഇന്ത്യ എപ്പോഴാന്നോ രക്ഷപ്പെടുന്നത് അന്ന് ഇന്ത്യ ഒരു മതേതരത്വ ഇൻഡ്യ ആകും.അതിനാവട്ടെ ഞമ്മുടെ ഓരോ കാൽവെപ്പും.
 ‌                                                                            മുഫ്ഹദ് മുസ്തഫ വളക്കൈ

                                                                               MUFFU518@GMAIL.COM

No comments:

Post a Comment